Posts

Showing posts from 2013

Being Lost

Image
I am a lost child. Lost to no cause nor faith, but to herself. Where it all began, it ends this very moment. When thoughts overthrow words, silence reigns. Deep, dark silence, eating all my sorrows, eating all my pain. Deep, dark silence I keep falling into, over and over again.

നുഴഞ്ഞുകയറ്റം

ഏറെ നേരം മിണ്ടിമിണ്ടിയിരിക്കെ നമ്മുടെ കണ്ണു വെട്ടിച്ചാണോ എന്തോ നമുക്കിടയിൽ വിരസത കേറിപറ്റിയിരിക്കുന്നു.

തിരികേ..

Image
മഴയില്ല. ഒഴിഞ്ഞ നടപ്പാതയില്ല. ശോകഗാനമില്ല. അന്നു നല്ല വെയിലായിരുന്നു. നട്ടുച്ച. തിരക്കുകളിലേക്ക് വഴുതിവീണവർക്കിടയിൽ വെച്ചാണു നാം അവസാനമായി കണ്ടത്. എനിക്ക് നീയും നിനക്കു ഞാനും ബാധ്യതകളായി മാറിയിരുന്നു. ഇനി വേണ്ട എന്നു പറഞ്ഞു തീർത്ത് നമ്മൾ പിരിഞ്ഞത്. ഇനി കാണുമോ എന്നു നീ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞത് നീ മറന്നു കാണാൻ വഴിയില്ല."..ലോകം ഉരുണ്ടതാണ്. വിധിയുണ്ടേൽ കണ്ടുമുട്ടും.അതു മതി.." ഇന്നെന്തോ നിന്നെ ഓർമ വന്നു. വളരെയേറെ നാളുകൾക്ക് ശേഷം. മുഖം പോലും ശെരിക്ക് ഓർമ കിട്ടുന്നില്ല. ഒന്നു കാണണം എന്നു തോന്നി. പക്ഷേ, തമ്മിലുള്ള എല്ലാ ചങ്ങലക്കണ്ണികളും നമ്മൾ പൊട്ടിച്ച് വലിച്ചെറിഞ്ഞല്ലോ..ഒന്നെങ്കിലും ബാക്കി വെക്കാമായിരുന്നു, അല്ലേ? വേറൊന്നിനുമല്ല. ഒന്നു കാണാൻ, മിണ്ടാൻ. ഒന്നുമില്ലെങ്കിലും എന്തൊക്കെയോ ആയിരുന്നു എനിക്ക് നീ ഒരു കാലത്ത്.. എന്തേ നമ്മൾ കണ്ടുമുട്ടിയില്ല വീണ്ടും? ലോകം പരന്നുപോയോ? അറിയില്ല. എങ്കിലും, വെറുതേ ഒരു നിമിഷത്തേക്ക് ഞാൻ നമ്മളോടായി ചോദിച്ചുപ്പോയീ..ഒന്നു തിരികെ നടന്നുകൂടേ???

തോന്നൽ

Image
ചില സമയങ്ങളിൽ നാം അദൃശ്യരാണോ എന്നു തോന്നിപ്പോകും. നമ്മുടെ വികാരങ്ങളും വിചാരങ്ങളും ചുറ്റിലുമുള്ളവർ ഒന്നു കണ്ടെങ്കിലെന്ന് നാം ആഗ്രഹിക്കാറില്ലേ? ഒരു നിമിഷത്തേക്കെങ്കിലും ഒരിറ്റു ദയ. ഒരല്പം സ്നേഹവായ്പ്പ്. നമ്മളിലോരോരുത്തരും കൊതികാറുണ്ട്. അതു കിട്ടാത്തപക്ഷം നാം ഒറ്റപ്പെട്ടുപോയപോലെയാകും. നാം ഈ വായുവിൽ അലിഞ്ഞില്ലാണ്ടാകും. തോന്നൽ ജീവിച്ചതൊന്നും ഒന്നുമല്ല എന്ന തോന്നലുകളാണു തല നിറയെ. പിന്നിട്ട വഴികൾ ഞൻ പോലും മറന്നുപോയിരിക്കുന്നു. അവ എന്നെയും. കണ്ടു മറന്ന മുഖങ്ങൾ. എന്റേതും മാഞ്ഞുപോയിക്കാണു- മല്ലേ, അവരിൽ നിന്നും? അവ്യക്തത. ജീവിച്ചിരുന്നു എന്നു തെളിയിക്കാൻ രേഖകളില്ല, ബന്ധങ്ങളും. ഞാൻ ഇവിടെ ജീവിച്ചിട്ടില്ല.

സമയം, നേരം, കാലം

Image
സമയം, നേരം, കാലം. ഇതൊരു വല്ലാത്ത സംഗതി തന്നെ എന്നു ചിലപ്പോളൊക്കെ തോന്നാറുണ്ട്. ചില കാര്യങ്ങളിൽ, ചില വ്യക്തികളിൽ മുഴുകിയിരികുമ്പോൾ നേരം കടന്നുപോവുന്നതറിയില്ല. പിന്നെ, ചില ഓർമകൾ, ഇന്നലെ നടന്നതെന്ന പോലെ, കാലം മായ്ക്കാതെ കിടക്കുന്നു. ആ ഓർമകളിലൂടെ തിരികെ നടക്കുമ്പോളാണു ഇത്രയേറെ നാളുകൾ കൊഴിഞ്ഞുപോയി എന്നു തിരിച്ചറിയുന്നത്. ഓരോ ഓർമയും പലതിനേയും എടുത്തു കാട്ടുന്നു. നാം കടന്നുപോയ ഓരോ മാറ്റവും, നമ്മുടെ വളർച്ചകളും തളർച്ചകളും. ജീവിതം തന്നെ മാറ്റിമറിച്ച തീരുമാനങ്ങളും, തിരഞ്ഞെടുത്ത വഴികളും വഴിയോരക്കാഴ്ചകളും. "To be at the right place at the right time" എന്ന പ്രയോഗത്തിന്റെ അർഥതലങ്ങൾ ഓരോന്നായി മറനീക്കി വരുന്നപോലെ. ഞാൻ , ഇന്ന്, ഇവിടെ, ഇപ്പോൾ. അതിനു കാരണം ഇന്നു കിട്ടിയ ഒരു ഫോൺ കോൾ ആകാം. ഇന്നലെ കഴിഞ്ഞ കാപ്പിപ്പൊടി ആകാം. വർഷങ്ങൾക്കപ്പുറം കണ്ടുമുട്ടിയ ആ ആളാകാം. കഴിഞ്ഞുപോയ കോടാനുകോടി നിമിഷങ്ങളിൽ എവിടെ വേണമെങ്കിലും ഒളിച്ചിരിക്കാം ആ കാരണങ്ങൾക്ക്. Butterfly effect എന്നൊക്കെ പറയില്ലെ? അതു പോലെ. സമയം. നേരം. കാലം. മഹാശ്ചര്യം.

നോട്ടം

Image
നോട്ടം നീയറിയാതെ നിന്നെ ഞാൻ ഒളികണ്ണെറിഞ്ഞും, പിന്നെ മാഞ്ഞും കളിക്കാറുണ്ട്.

ചിന്ത

Image
ചിന്ത ചിന്തകൾ ചങ്ങലകണ്ണികൾ പോലെയാണ്. ഒന്നിൽ തുടങ്ങിയാൽ പിന്നെ മറ്റൊന്നിലേക്ക്, പിന്നെ അതിന്നപ്പുറത്തേക്ക്, അങ്ങനെ അങ്ങനെ.. നിർത്താതെ പെയ്ത് പെയ്ത് ഒരു നാൾ അവ തുരുമ്പെടുത്ത് പോവാതിരുന്നാൽ മതിയായിരുന്നു.

വാനപ്രസ്ഥം

Image
ഇലകൊഴിഞ്ഞ ശിശിരത്തിൻ മടിത്തട്ടിലൂടെ നീങ്ങി, ശരത്കാലം വന്നണയുന്നതും- കാത്തു നിൽക്കവേ, മഞ്ഞുപോൽ പടർന്നുകയറുന്നുവോ എന്നുള്ളിലും നൊമ്പരം? കല്ലായ ഹൃദയത്തിൻ ഭാരമോ, അതോ, ചുമലിൽ വെക്കപെട്ട ഭാണ്ഡമോ? അറിയില്ല. വിടവാങ്ങുന്നു ഞാൻ, പാണ്ഡവനായി. കൊഴിഞ്ഞുവീണ ഓർമകൾ മാത്രമാണെന്റെ ജീവൻ എന്നോർത്ത് വിലപിക്കാൻ സമയമില്ല. പോകുന്നു ഞാൻ ദൂരേ ദൂരേ.. കണ്ണെത്തത്തൊരു മൂല തേടി, ഏകനായ്.

നിത്യപ്രണയം

എന്നും ആദ്യം എന്നെ വിട്ടുപിരിയുന്നത് നീയാണ്. അവസാനം എന്നിലേക്ക് തിരികെ വരുന്നതും നീ തന്നെ. ഇരുളിന്റെ മറപറ്റിയുള്ള നിന്റെ വരവ്, ഞാനതു കാത്തിരുന്നു. നീ വരാൻ വൈകുന്ന രാവുകളെണ്ണി; നിന്നെ പിരിയാതിരിക്കാനുള്ള വഴികൾ തേടിയലഞ്ഞു. നിന്റെ വരവ് ഈ ലോകത്തെ കീഴടക്കുമ്പോഴും ഇടയ്ക്ക് നീയെന്നെ മാറ്റിനിർത്തി, എന്റെ മനസ്സിൽ മറ്റുള്ളവർക്ക് ഇടം നൽകി. അവർ നിന്റെ വരവിനെ തടഞ്ഞു. ഞാനെത്ര മാത്രം നിന്നെ ആഗ്രഹിച്ചുവോ, അത്ര മാത്രം നീ എന്നിൽനിന്നകന്നു. അസൂയപൂണ്ട നോട്ടത്തിൽ ഭയക്കാതെ നീ എന്നെ പിരിയാൻ മടിച്ച നാളുകൾ പോയിമറഞ്ഞിരിക്കുന്നു. ഇന്നു നീ നിർബന്ധപൂർവം എന്നിൽ നിന്ന് ഒഴിഞ്ഞുമാറുന്നു. എന്നെ നിന്നിൽനിന്ന് പിടിച്ചുമാറ്റാൻ ശ്രമിക്കുന്നു. എങ്കിലിതാ, നിന്നെ പിരിയാതിരിക്കാനുള്ള വഴി എനിക്ക് തുറന്നുകിട്ടിയിരിക്കുന്നു. നീ പോലുമറിയാതെ നിന്നെ ശാശ്വതമായ ഒരാലിംഗനത്തിൽ പുതയുവാനുള്ള വഴി. അതേ, നിദ്രയെന്ന സ്വർഗീയാനുഭൂതിയായ നിന്നെ എന്റെ നിത്യപ്രണയത്തിലേക്ക് വലിച്ചഴയ്ക്കുവാനുള്ള ഒരേ ഒരു വഴി.

Wrath

As her tears kissed her feet, the  World stood still; Then a sudden outburst. Her wrath, the roaring waters crossing the horizon. Her wrath, the plundering storms forcing down. Her wrath, the shattering quakes holding up. The wrath of Mother Nature.

City

Image
My City. There are so many Ways. Good ones. Bad ones. All you need to know is Where you want to reach. Shortcuts, Roadblocks, Traffic, Potholes, U-turns, Bridges. They could show you Your passion. So, I keep walking, Walking and walking. To my dreams.  

Today is the Day

Image
Today. I finally take Your pictures Off my walls. Smiles, Tears, Everything. Empty spaces fill them Now. But, they are better than the Ugly patches You had left. They paint those walls With colors of Peace; Tranquility. My walls are now ready For new pictures, New colors. Everything, but You. I finally take You Off my life.

Ignorance

Image
I could let go of you, but this feeling inside. I still love you. And, all I need to know is that you too. Just that we choose to ignore it, for good. I have let go of you. But, you still take away my breathe. Needless to say, I choose to ignore that too. Love was blind. Now, this ignorance is bliss.

പ്രണയം

Image
പ്രണയം, ആ ഒരു വികാരം മാത്രമാണു ഭൂമിയിൽ ഉള്ളത് എന്നു ചിലർ പറഞ്ഞു കേട്ടിട്ടുണ്ട്. ബാക്കിയെല്ലാം അതിന്റെ വകഭേദങ്ങളാണത്രെ! ഒരിക്കലെങ്ങിലും പ്രണയം തോന്നാത്തവർ ചുരുക്കം. ചിലപ്പോൾ ചിലരോട്, ചിലപ്പോൾ ചിലതിനോട്.. ചിലപ്പോളാകട്ടെ, അതു ഒരു ആശയതിനോടോ ഒരു പ്രസ്ഥാനത്തിനോടോ പോലും. വീണ്ടും വീണ്ടും വായിക്കുംതോറും പ്രിയമേറുന്ന ഒരു പ്രണയഗീതം: "നമുക്ക് വയലുകളിലേക്കു പോയി ഗ്രാമങ്ങളിൽ രാപാർക്കാം.. അതിരാവിലെ എഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ ചെല്ലാം.. അവ തഴച്ചുവളർന്നോയെന്നും മുന്തിരിപ്പൂക്കൾ വിടർന്നോയെന്നും മാതളനാരകം പൂവിട്ടോയെന്നും നോക്കാം.. എന്നിട്ട്, അവിടെവച്ച് നിനക്ക് ഞാനെന്റെ പ്രണയം നൽകാം.." -സോളമന്റെ പ്രണയഗീതങ്ങൾ

എന്റെ സ്വന്തം

Image
എന്റെ സ്വന്തം ഞാൻ മരണത്തെ കണ്ടിട്ടുണ്ട്. പല തവണ. പല രൂപത്തിൽ, പല ഭാവത്തിൽ. അത് എന്നെ തലോടിപ്പോയിട്ടുണ്ട്, ഒരു തണുത്ത കാറ്റെന്ന പോലെ. ചിലപ്പോൾ, എന്റെ കൂടെയുള്ളവരെ അത് കൊണ്ടുപോയി. ചിലപ്പോൾ, മുഖാമുഖം. അപ്പോളൊക്കെയും എനിക്ക് മരണത്തെ പേടിയായിരുന്നു. മരണഭയം. ഉള്ളിന്റെ ഉള്ളിൽ കിടന്ന് അതു വലുതായിക്കൊണ്ടിരുന്നു. പക്ഷേ, മരണവുമായി ഒരു മല്പിടുത്തം ഇനി ഉണ്ടാവില്ല. കാരണം, ഞാൻ അതിനായി കാത്തിരിക്കുകയാണ്. എന്റേതു മാത്രമായി, എന്നെ തേടിയെത്തുന്ന, എന്റെ സ്വന്തം മരണം.

Pain

Image
“The worst part of holding memories is not the pain.  It's the loneliness of it. Memories need to be shared.”   Lois Lowry, The Giver Pain You are the only pain left in me. Pain, that makes me cry out loud at odd hours of late winter nights. Pain, as hard as it was, when you left. Pain, that tried too hard to teach me how to stop loving anyone as much as life itself; poor thing, it could never really do it. You are the only memory  left in me, of pain itself. You were pain: when I loved you, I never had enough for others. I gave it all to you. You are pain: the moments you gave me to think and rethink about, they burn inside my head, killing me bit by bit. You will remain pain: your dark smile is  printed on my bare mind, too deep to get faded. I pity my weak heart which tries to make me believe you are still mine. But, the truth is too big to hide. You don't belong with me; neither your heart, nor your thoughts: absolute

പുതുവർഷത്തിലെ വീണ്ടുവിചാരങ്ങൾ

Image
പല അന്ത്യദിനപ്രവാചകന്മാരുടെയും പ്രതീക്ഷകൾ തകിടം മറിച്ചുകൊണ്ട് ആഗോളവൽകരിക്കപ്പെട്ട ആഘോഷാരവങ്ങളോടെ ലോകം ഒരു പുതിയ വർഷത്തിലേക്ക് കാലുകുത്തി. ഒരുപക്ഷെ ഒരിക്കലും ഈ ഒരു വർഷം ഉണ്ടാവില്ല എന്ന ഒരു ചിന്ത ഉള്ളിൽ കടന്നുകൂടിയതു കൊണ്ടാവാം, 2013 എന്നു എഴുതുമ്പോളൊക്കെയും ഒരു വൈമനസ്യം ഉള്ളത്. അതോ, പൊയ വർഷത്തിനോടുള്ള തീർത്താൽ തീരാത്ത സ്നേഹം കൊണ്ടാണോ എന്നും ഉറപ്പില്ല. കഴിഞ്ഞ കഥകളെല്ലാം ചുമക്കുന്നതു ഒരേ വിഴിപ്പുഭാണ്ഡമാണെങ്കിലും വിട്ടുകളയുക എന്നതു പ്രയാസമുള്ള കാര്യമാണ്. സാധാരണ പുതുവർഷം വരുമ്പോൾ ആർക്കും താല്പര്യമില്ലാത്ത,ഒരിക്കലും പാലിക്കാത്ത കുറേ പുതുവർഷപ്രതിജ്ഞകളും അനാവശ്യമായ സെൻറ്റിമെൻസും കൊണ്ടാവും തുടക്കം. ഇത്തവണ ഒന്നും ഇല്ലായിരുന്നു, ഒരു പരിതി വരെ.വട്ടു പിടിപ്പിക്കാൻ അതിലും വല്യ കുറേ കാര്യങ്ങൾ ഉണ്ടായിരുന്നു. വളരേ ചുരുക്കം ചില കൂട്ടൂകാരെ വിളിച്ചു അല്ലറ ചില്ലറ സുഖാന്വേഷണങ്ങൾ, മുറിയിലെ സഹവാസികളുമൊത്ത് പന്ത്രണ്ടുമണിയാവുന്നത് നോക്കിയിരിപ്പ്. പിന്നെ, പതിവില്ലാതെ ഒന്നു രണ്ടു പേർ വിളിച്ചു മറന്നട്ടില്ല എന്നു ഓർമിപ്പിച്ചു. ഇത്രയും കൊണ്ടു അവസാനിച്ചതാണു പുതുവർഷം. ഏറിയാൽ ഒരു മണികൂർ നീണ്ട ഒരു പുതുവർഷം. പിന്നെ