Posts

അനുഭൂതി

Image
നീയെനിക്കെന്തായിരുന്നെന്നു എനിക്കു തീർച്ചയില്ല. പ്രണയമായിരുന്നോ? അതോ, പ്രണയം പോലെ മറ്റെന്തെങ്കിലും... എന്തുമാകട്ടെ, നീയകന്നു മാറവേ, നെഞ്ചിൽ തറഞ്ഞ മുള്ളുകൾ ബാക്കി. നീ പോയതറിയാതെ എന്റെയുള്ളിലെ ഒഴിഞ്ഞ മൂല. ശൂന്യത. അന്തമില്ലാത്ത വിമൂകത. അതിലൊരു ഏകാന്ത ബിന്ദുവായി ഒതുങ്ങുന്നു ഞാൻ, മൂകമായ്. പ്രണയം പാപമാണ്‌, ദൈവീകമായ പാപം. പക്ഷേ, നീയെനിക്ക് പ്രണയമായിരുന്നില്ല. അതിനപ്പുറം ഏതോ വികാരം, ഒരനുഭൂതി. ആ അനുഭൂതിയിന്ന് വിഭൂതിയായി മാറുമ്പോൾ, അനന്തമായ ഇരുട്ട് മാത്രം; ആ കൂരിരുട്ടിൽ വെളിചം തേടിയലയുന്നവൻ ഞാൻ; എന്റെ നിഴലും.

People Of the Past

Image
Streets they strolled together still live in their memories. Remains of their shattered dreams could be found there, deep inside the land's dead soul. The day the last of them crippled to the end of the World, the Sun was red; so were the streets. They still remain so, ruins from the reign of a forgotten kind, all by themselves, waiting for the return of their Kings.

തിരുമുറിവ്

Image
അവന്റെ ജനതയ്ക്കു വേണ്ടി അവൻ കുരിശിലേറി. ആ ത്യഗത്തിൽ അവരുടെ പാപങ്ങൾ മാഞ്ഞുപ്പോകുമെന്ന് അവൻ പ്രത്യാശിച്ചു. അതു മാത്രമായിരുന്നുവോ അവിടുത്തെ വിചാരങ്ങൾ? തിരുമുറിവ് ആണിയാൽ ഉറപ്പിക്കപ്പെട്ട എൻ ക്രൂശിതരൂപത്തിൻ വിലാപങ്ങളുയരുന്നതറിയുന്നുവോ, നീ? തലയിലെ മുൾക്കിരീത്തിൻ ഭാരമല്ല, കൈക്കാലിലെ മുള്ളാണിതൻ ആഴമല്ല, ഒരു കയറിൻതുമ്പിൽ തൂങ്ങിയാടിയ നിന്റെ ജീവന്റെ രോദന- മാണെന്റെ വേദന. മുപ്പതു വെള്ളിക്കാശിൻ പാപവും പേറി, ഇരുട്ടിൽ പോയി മറയും മുൻപ്, നീ നൽകിയ അന്ത്യചുംബനം എന്റെ നെഞ്ചിൽ തറഞ്ഞ കുന്തമുനയായിരുന്നു; ഇന്നും നിനക്കുവേണ്ടി നീറുന്ന എന്റെ തിരുമുറിവ്.

നാടോടിപ്പറവകൾ

Image
കാലചക്രം തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. ചുറ്റിലും മാറ്റമാണ്. ചോര ചോരയെ കൊല്ലുന്ന കാലം. ജീവന്റേ വില ഓട്ടക്കാലണ .ഋതുഭേദങ്ങളിലൂടെ ലോകം ചുറ്റുന്ന ഒരു പറ്റം പറവകൾ കണ്ട കാഴ്ചകൾ.. നാടോടിപ്പറവകൾ ആകാശഗംഗതൻ തീരങ്ങളെ തേടിയലയുന്നു ഞങ്ങളെന്നും. ജീവിതം താണ്ടാൻ കെൽപ്പില്ല, അരിഞ്ഞു വീഴ്ത്തപ്പെട്ട ചിറകിനാൽ പൊങ്ങിപ്പറക്കുവാൻ ആവില്ലല്ലോ. കിനാക്കളെ തഴുകിയിരുന്നൊരാ- സൗമ്യത്തീരങ്ങളും മാഞ്ഞുപോയിരുന്നു. ഒരു പെൺകിടാവിൻ കണ്ണിലെ നീലിമ തുളുമ്പിയിരുന്നൊരാ- വാനിൽ മദിച്ച നാളും മറന്നുപോയി. കാനനച്ചോലതൻ തടങ്ങളിൽ മേഞ്ഞ ആട്ടിൻപറ്റങ്ങളെ കാണ്മതില്ല. ഇല്ല, പാടുന്ന പൂങ്കുയിൽ, പൂക്കുന്ന മന്ദാരച്ചില്ലകളും. കാടും മറഞ്ഞു, കാട്ടാറും മറഞ്ഞു. അമ്മതൻ പാട്ടിന്റെ ഈണം മരിച്ചു. ആമ്പൽക്കുളങ്ങളും ആലിഞ്ചുവടും നാമാവശേഷമായി മാറിടുന്നു. പണ്ടെങ്ങോ കേട്ട പാണന്റെ തുടിയും ചിതലരിച്ചു. തെക്കുതെക്കങ്ങനെ പറന്നു ഞങ്ങൾ. മടങ്ങവേ കണ്ടില്ല കണ്ടതൊന്നും. കണ്ടതോ, കോൺക്രീറ്റു കാടുകളും, വിഷപ്പുകയൂതുന്ന കുഴലുകളും. നന്മ നിറഞ്ഞ മനസ്സുകളെവിടെ? എങ്ങും ഫണം വിരിച്ച രോഷാഗ്നി മാത്രം. കത്തിയമരുന്ന ലാൽ...

ബാക്കി

Image
നാം ആഗ്രഹിക്കുന്നതൊക്കെയും ജീവിതം നൽകണം എന്നില്ല. ആ നിരാശകളിൽ നിന്ന് പൊലിയുന്നത് ജീവിതത്തിനോടു തന്നെയുള്ള അടങ്ങാത്ത ഭ്രമമാണ് ; ഇനിയെന്തിനു എന്ന തോന്നലുകൾ ആണ്. ബാക്കി ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയാൻ എനിക്കറിയില്ല. കാരണം, എനിക്കങ്ങനെയൊന്നില്ല. എപ്പൊഴോ, ആർക്കൊക്കെയോ വേണ്ടി ഞാനതു വിറ്റു തുലച്ചു. അതിലൊട്ടു ഖേദമില്ല താനും. തീരാക്കടമായി നിൽക്കുന്നതോ മറ്റുള്ളോർ എന്നിൽ നിറച്ച സ്നേഹവും വിശ്വസവും. അതു തീർക്കാനെന്റെ ആയുസിന്നേടുകൾ തികയുന്നതുമല്ല. എണ്ണപ്പെട്ട ദിനങ്ങളിൽ ഇനിയും എണ്ണിത്തീരാത്ത കടങ്ങളുമായി എരിഞ്ഞടങ്ങാനുള്ള കാത്തിരിപ്പു മാത്രമാണിനിയെന്നിൽ ബാക്കി.

നമ്മൾ

Image
ജീവിതം പുഴ പോലെയാണ്. അനേകായിരം തീരങ്ങളെ തഴുകി അതു ഒഴുകി നീങ്ങുന്നു .ഇന്നലെകളില്‍ കൂടെയുണ്ടായ പലരെയും ഇന്നു കാണണം എന്നില്ല. ഏങ്കിലും ജീവിതം നിലക്കുന്നില്ല. അതു ഒഴുകിക്കൊണ്ടേയിരിക്കും, പുതിയ തീരങ്ങളേ തേടി... നമ്മൾ എഴുതാൻ മറന്ന വരികളും പറയാൻ മടിച്ച വാക്കുകളും ഇരുട്ടില്‍ എനിക്ക് കൂട്ടായ എൻറെ ചിന്തകളു- മാണ് എന്നെ ഞാനാക്കുന്നത്. നിന്നെക്കുറിച്ചുള്ളതെല്ലാം വെറും ഓര്‍മ്മകൾ- ഒറ്റപ്പെട്ട ചില നിമിഷങ്ങൾ- മാത്രമാണ്. ഞാൻ എന്നാല്‍ നീയല്ല. നീയെന്നാല്‍ ഞാനുമല്ല. നമ്മൾ ഇന്നില്ല. ഇന്നലെകളുടെ അനന്തതയില്‍ അതു മുങ്ങിച്ചത്തു. അതിൻറെ ശവം ഏതോ ആറ്റിൻവക്കത്തു പൊങ്ങിയപ്പോളും അതിൻറെ ജീവൻ പുഴക്കടിയില്‍ വീര്‍പ്പ്മുട്ടുകയായിരുന്നു. അതു അര്‍ഥശൂന്യമായ ഒരു വാക്കുമാത്രമായ് തീര്‍ന്നു. ഇന്നു നമ്മൾ ഇല്ല. നമ്മുടെ സ്വപ്നങ്ങളില്ല. നാം ഒരുമിച്ച് വായിച്ചുത്തീര്‍ത്ത കവിതകളില്ല. നീ. ഞാൻ. ഒറ്റപ്പെട്ട രണ്ടാത്മാക്കൾ മാത്രം. പണ്ടു കണക്കുമാഷു പഠിപ്പിച്ച ഒരു ബിന്ദുവില്‍ ഒരുമിച്ച്, പിന്നെ ഒരിക്കലും ചേരാതെ പോകുന്ന രണ്ടു വരകൾ. മാഷു പറഞ്ഞതു ശരിയാണ്; കണക്കു സങ്കീര്‍ണമാണ്, ജീവിതവും.

തുടക്കം

Image
ബ്ലോഗെഴുതി ശീലമില്ല. എന്തെഴുതണം എന്നും അറിയില്ല. പലപ്പോഴായി കുത്തിക്കുറിച്ച ചില വാക്കുകൾ മാത്രമേ കയ്യിൽ ഉള്ളു. പിന്നെ, വായിച്ച് മതിവരാത്ത കവിതകൾ, കഥകൾ, ലേഖനങ്ങൾ. പ്രിയകവിയുടെ ഏറെ ഇഷ്ട്പ്പെട്ട ഒരു കവിത കൊണ്ടാകട്ടെ തുടക്കം. അന്ത്യാഭിലാഷം - ബാലചന്ദ്രൻ ചുള്ളിക്കാട് ബാലരേ നിങ്ങൾക്കു നൽകാൻ ജ്ഞാനപ്പഴമില്ല-തിനാൽ കീറിമുറിച്ച് പഠിക്കാൻ ഞാനെൻ ശവം തന്നുപോകാം. ഏതോ ലബോറട്ടറിതൻ മൂലയിൽ, കണ്ണടിക്കൂട്ടിൽ പേരൊന്നുമില്ലാത്തൊരെല്ലിന്- കൂടായി നില്‌ക്കാനേ മോഹം.