തിരുമുറിവ്

അവന്റെ ജനതയ്ക്കു വേണ്ടി അവൻ കുരിശിലേറി. ആ ത്യഗത്തിൽ അവരുടെ പാപങ്ങൾ മാഞ്ഞുപ്പോകുമെന്ന് അവൻ പ്രത്യാശിച്ചു. അതു മാത്രമായിരുന്നുവോ അവിടുത്തെ വിചാരങ്ങൾ?



തിരുമുറിവ്

ആണിയാൽ ഉറപ്പിക്കപ്പെട്ട
എൻ ക്രൂശിതരൂപത്തിൻ
വിലാപങ്ങളുയരുന്നതറിയുന്നുവോ, നീ?
തലയിലെ മുൾക്കിരീത്തിൻ ഭാരമല്ല,
കൈക്കാലിലെ മുള്ളാണിതൻ ആഴമല്ല,
ഒരു കയറിൻതുമ്പിൽ തൂങ്ങിയാടിയ
നിന്റെ ജീവന്റെ രോദന-
മാണെന്റെ വേദന.
മുപ്പതു വെള്ളിക്കാശിൻ
പാപവും പേറി,
ഇരുട്ടിൽ പോയി മറയും മുൻപ്,
നീ നൽകിയ അന്ത്യചുംബനം
എന്റെ നെഞ്ചിൽ തറഞ്ഞ
കുന്തമുനയായിരുന്നു;
ഇന്നും നിനക്കുവേണ്ടി
നീറുന്ന
എന്റെ തിരുമുറിവ്.

Comments

Popular posts from this blog

പറിച്ച്‌ നടൽ

അന്തരം

Pain